Thursday, December 12, 2013

വൈദിക ഈശ്വരൻ

വൈദിക ഈശ്വരൻ എന്ന ലേഖനത്തെ ആസ്പദമാക്കിയുള്ള ഈ ചർച്ചയിൽ വൈയക്തിക വിഷയങ്ങൾക്കു പ്രാധാന്യമില്ല എന്നു പറഞ്ഞുകൊണ്ട് എല്ലാവരോടും ആദ്യമേ ക്ഷമാപണം ചെയ്യുന്നു. ഇനി പറയുന്ന കാര്യങ്ങളിൽ തെറ്റോ ആധികാരികതയില്ലായ്മയോ ഉണ്ടെങ്കിൽ ദയവായി ചൂണ്ടികാട്ടുക, യുക്തിയും പ്രമാണവും സഹിതം ആയിരിക്കണം എന്നുമാത്രം. ആദ്യമായി ഒരു വിഡ്ഢിച്ചോദ്യമാകാം, ആരാണ് അല്ലെങ്കിൽ എന്താണ് ഈശ്വരൻ? സർവശക്തനും ദയാലുവും സ്നേഹത്തിന്റെ നിറകുടവും സൃഷ്ടികർത്താവും കാരുണ്യവാരിധിയുമൊക്കെയായ ശക്തി വിശേഷം എന്നു പറഞ്ഞാൽ ആർക്കും വിരോധമുണ്ടാവില്ല എന്നു വിശ്വസിക്കുന്നു. വൈദിക ഈശ്വരൻ എന്നു പറയേണ്ടി വന്നതെന്തുകൊണ്ട്? ഹിന്ദുക്കൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഭാരതീയരിലെ ഭൂരിപക്ഷം ബഹുദൈവാരാധകരാണ് എന്നാണല്ലോ പറയപ്പെടുന്നത്. അനേക രൂപങ്ങളിൽ, ഭാവങ്ങളിൽ ഈശ്വരാരാധന നടത്തുന്നു സനാതനധർമ്മികൾ. ആത്മീയ വിഷയങ്ങളിൽ അറിവുള്ളവരൊക്കെ പറയാറുണ്ട്‌, രൂപങ്ങളിലൂടെ അവയ്ക്കപ്പുറം നിരാകാരനായ ബ്രഹ്മത്തെ (പരബ്രഹ്മത്തെ) ആണ് ഉപാസിക്കുന്നത് എന്ന്. ഇതിനെയാണ് മോക്ഷമൂല്യർ (Max Muller) പറഞ്ഞ ഹെനൊതീയിസം (Henotheism) എന്നു വിശേഷിപ്പിച്ചത്. ഇവിടെ ചോദ്യം ഇതാണ്, ഇതു ശരിയാണോ? ഇതിന് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കാം. തുടക്കം വേദത്തിൽ ആവുന്നതിൽ ആർക്കും വിരോധമുണ്ടാവില്ല എന്നു വിശ്വസിക്കുന്നു.
ഈശ്വരനെ ആരാധിക്കുന്ന വിഷയം ചർച്ച ചെയ്യുന്നിടത്ത് വേദത്തിന് എന്താണ് പ്രസക്തി എന്നു നോക്കാം. ലോകത്തിലെ ആദ്യ സാഹിത്യം (വാമൊഴിയും വരമൊഴിയും) വേദമാണ് എന്ന് പൊതുവേ അംഗീകരിച്ചതാണ്, ഭാരതീയരും പാശ്ചാത്യരും. ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ വേദങ്ങളാണെന്നു പറഞ്ഞത്‌ ഋഷീശ്വരന്മാരാണ്. എല്ലാ ഭാരതീയ ആചാര്യന്മാരും പണ്ഡിതരും ഇത് അംഗീകരിച്ചിട്ടുണ്ട്, ചാർവാകന്മാരും ബൗദ്ധജൈനരും ഒഴികെ. വേദോഖില ധർമ്മമൂലഃ എല്ലാ ധർമ്മങ്ങളുടെയും മൂലം വേദമാണെന്നു പറഞ്ഞത്‌ മനുവാണ്. ഇനി എന്താണ് വേദം? വേദമെന്നാൽ അറിവാണ് എന്ന് എല്ലാ പണ്ഡിതരും സമ്മതിക്കും എന്നു വിശ്വസിക്കുന്നു. എന്താണ് വേദത്തിലെ പ്രധാന വിഷയങ്ങൾ? ഋഗ്വേദം സ്തുതിയും, യജുര്‍വേദം കർമ്മവും, സാമവേദം ഉപാസനയും, അഥര്‍വവേദം സംരക്ഷണവും മുഖ്യമായി പ്രതിപാദിക്കുന്നു. അപ്പോൾ ചോദ്യങ്ങൾ വരാം. ആരെ, എന്തിനു ആരു്, എങ്ങനെ സ്തുതിക്കണം? ഈശ്വരനെ, വിശേഷബുദ്ധിയുള്ള മനുഷ്യർ; സ്തുതി, പ്രാർത്ഥന, ഉപാസനകളിലൂടെ. എന്തിനു കർമ്മം ചെയ്യണം? തനിക്കും ലോകത്തിനും നന്മയുണ്ടാവാൻ കർമ്മം ചെയ്തേ പറ്റൂ (ഇതു മനുഷ്യവർഗ്ഗത്തിനു മാത്രമുള്ള വിശേഷബുദ്ധിയുള്ളതുകൊണ്ടാണ്). എന്തിനു  ഉപാസിക്കണം? ആത്മശുദ്ധീകരണത്തിനുള്ള വഴിയാണ് ഉപാസന. എന്തിനെ, എന്തിനു സംരക്ഷിക്കണം? വേദമെന്ന അറിവിനെ വരുംതലമുറകൾക്കായി, അവരുടെ നന്മയ്ക്കായി സംരക്ഷിക്കുക മാനവധർമ്മമാണ്. (തന്നിലില്ലാത്തതും ഈശ്വരനിലുള്ളതുമായ ഗുണങ്ങൾ ഘോഷിക്കുന്നത് സ്തുതിയും, തനിക്കില്ലാത്ത ഗുണങ്ങൾ കിട്ടാൻ പ്രകർഷേണ അർത്ഥിക്കുന്നത് അപേക്ഷിക്കുന്നത് പ്രാർത്ഥനയും, ഈശ്വരന്റെ ഗുണകർമ്മസ്വഭാവങ്ങൾ പോലെ സ്വന്തം ഗുണകർമ്മസ്വഭാവങ്ങളെ ശ്രേഷ്ഠവും പവിത്രവും ആക്കാൻ ശ്രമിക്കുന്നത് ഉപാസനയും ആണ്.) വേദത്തിൽ ഈ ത്രയീവിദ്യയാണ് ഉള്ളതെന്ന് പണ്ഡിതർക്ക് അറിയാം.

ഇങ്ങനെയൊക്കെയുള്ള വേദത്തെ ശരിയായി മനസ്സിലാക്കാൻ എന്താണ് ശരിയായ വഴി? സായണാചാര്യന്റെ യാജ്ഞിക ഭാഷ്യമോ മഹീധര-ഉവ്വടരുടെ അശ്ലീലഭാഷ്യമോ അല്ല ശരിയായ വേദഭാഷ്യം. എന്തുകൊണ്ട്? സായണാചാര്യന്റെ ഭാഷ്യത്തിൽ ദേവതകളെ ദൈവങ്ങളാക്കി അവതരിപ്പിച്ചപ്പോൾ പണ്ഡിതന്മാർക്കുപോലും ദൈവസങ്കല്പം വികലമായി. പിന്നെ എന്തിനെ അടിസ്ഥാനമാക്കിയാവണം വേദഭാഷ്യം ഉണ്ടാവേണ്ടത്. വേദം വേദാംഗങ്ങളും ഉപാംഗങ്ങളും സഹിതം സമ്പൂർണ്ണമായി പഠിച്ചാൽ വേദാർത്ഥം തെളിയും. ഇതിനു ഏതെങ്കിലും ആചാര്യനോടു വിധേയത്വം ഉണ്ടാവണമെന്ന വാശിയില്ല എന്നറിയുന്നത് നല്ലതാണ്. പക്ഷെ സത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്, അതിലും പാടാണ് ഉള്‍ക്കൊള്ളാൻ, ഏറ്റവും പാടാണ് അംഗീകരിക്കാൻ. പരമ്പരാഗത വിശ്വാസങ്ങളെ മറ്റാൻ ബഹുഭൂരിപക്ഷം ആളുകളും തയ്യാറല്ല എന്നതാണ് യാഥാർത്ഥ്യം. അതിനെ ന്യായീകരിക്കാൻ യുക്തിയില്ലാത്ത ന്യായങ്ങളെ വരെ അവലംബിക്കും എന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെ പറഞ്ഞത്‌ പലർക്കും ഇഷ്ടപ്പെടുമോ എന്നറിയില്ല.

Thursday, November 28, 2013

ആചാര്യവാണി 26-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ

തന്മേ ശിവസങ്കല്പമസ്തു എന്റെ മനസ്സ് ആർക്കും ഹാനി വരുത്തരുതെന്ന് ആഗ്രഹിക്കുന്നതാകട്ടെ
ഹേ അഗ്നേ പ്രകാശസ്വരൂപനായ സർവ്വേശ്വരാ അവിടുന്ന്‍ ദയവുചെയ്ത്, ഏതൊരു ബുദ്ധിയെയാണോ വിദ്വാന്മാരും ജ്ഞാനികളും യോഗികളും ഉപാസിക്കുന്നത്, ആ ബുദ്ധി നല്കി ഞങ്ങളെ ബുദ്ധിമാന്മാരാക്കിയാലും! ഭഗവന്‍! അവിടുന്നു പ്രകാശരൂപിയാകുന്നു. ദയവുചെയ്ത് എന്നിലും പ്രകാശത്തെ പ്രതിഷ്ഠിച്ചാലും. അവിടുന്ന്‍ അളവറ്റ പരാക്രമമുള്ളവനാണ്, കൃപ ചെയ്ത് എന്നിലും ബലം പകർന്നാലും. അവിടുന്ന്‍ അനന്തമായ സാമർത്ഥ്യമുള്ളവനാണ്, എനിക്കും പൂർണ്ണസാമർത്ഥ്യം നല്‍കിയാലും. അവിടുന്ന്‍ ദുഷ്ടകർമ്മങ്ങളുടെ നേരെയും ദുഷ്ടജനങ്ങളുടെ നേരെയും ക്രോധത്തോടുകൂടിയവനാണ്, എന്നെയും അപ്രകാരമാക്കിയാലും. അവിടുന്ന്‍ നിന്ദാസ്തുതികളേയും തന്നോടുള്ള അപരാധങ്ങളേയും ക്ഷമിക്കുന്നവനാണ്. ദയവുചെയ്ത് എന്നെയും അപ്രകാരമാക്കണേ. ദയാനിധേ! നിന്തിരുവടിയുടെ കരുണകൊണ്ട് എന്റെ മനസ്സ്‌ ജാഗ്രദവസ്ഥയിൽ വളരെ ദൂരത്തേക്കു പോകുന്നു, ദിവ്യഗുണയുക്തമായി സ്ഥിതി ചെയ്യുകയും ചെയ്യുന്നു. ആ മനസ്സുതന്നെ ഞാൻ ഉറങ്ങുമ്പോൾ സുഷുപ്തിയെ പ്രാപിക്കുന്നു. സ്വപ്നാവസ്ഥയിൽ അതെ മനസ്സ്‌ ദൂരെ ചെല്ലുന്നതുപോലെ വ്യവഹരിക്കുന്നു. എല്ലാ പ്രകാശിത വസ്തുക്കളേയും പ്രകാശിപ്പിക്കുന്ന എന്റെ മനസ്സ് ശിവസങ്കല്പ തനിക്കും മറ്റുള്ളവർക്കും നന്മയാഗ്രഹിക്കുന്നത് യുക്തമാകട്ടെ. ആർക്കും ഹാനി വരുത്തരുതെന്ന് ആഗ്രഹിക്കുന്നതാകട്ടെ.
കടപ്പാട്: 1970-ൽ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) 2009 ജൂലൈ ലക്കത്തിൽ നിന്നും.
കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
എന്റെ കുറിപ്പ്‌
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

Sunday, November 17, 2013

വേദങ്ങൾ - (ആചാര്യ) നരേന്ദ്രഭൂഷണ്‍

"മാനവരാശിയുടെ ഇതപര്യന്തമുള്ള വായനയുടെ ചരിത്രത്തിൽ നാം കണ്ടെത്തുന്ന ദിവ്യാദ്ഭുതം വേദങ്ങൾ തന്നെയാണ്. വേദമാകുന്ന ആ അപൗരുഷേയ ജ്ഞാനധാരയെ പൗരുഷേയബോധത്തിലേക്ക് ഉറപ്പിക്കുന്ന പ്രാചീന ഋഷിപാരമ്പര്യത്തിന്റെ പുണ്യപഥമാണ് ആധുനിക മഹർഷി ദയാനന്ദന്റെ സാഹിത്യകൃതികളെല്ലാം. അവ നമുക്ക്‌ നല്കുന്ന ദിശാബോധം വിജ്ഞാനത്തിന്റെ ബോദ്ധ്യങ്ങൾ മാത്രമല്ല ആത്മബോധത്തിന്റെയും പരമാത്മസാക്ഷാത്കാരത്തിന്റേയും കൂടി അനുഭൂതിയാണ്. ഗൃഹസ്ഥാശ്രമിയുടെ കിടപ്പറയില്‍ ആരംഭിക്കുന്ന ആ ഋഷിബോധോത്സവം, സന്യാസവും കഴിഞ്ഞ് യോഗിയുടെ ബാഹ്യാന്തര പ്രത്യക്ഷത്തില്‍ ആറാടുന്നതാണ്. കര്‍മ്മപാരമ്പര്യത്തിന്റെ മഹദ്‌പുണ്യം പേറുന്ന ജന്മങ്ങൾക്കേ അതിന്റെ തീരത്ത്‌ തപസ്സ് ചെയ്യാന്‍ സാധിക്കൂ."
-- സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷണ്‍
(ഈ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‍ഭനായ വേദപണ്ഡിതൻ, സ്വജീവിതം വേദപ്രചരണത്തിന് ഉഴിഞ്ഞുവച്ച മഹാന്‍)‍ --

സ്വദേശത്തിന് ദാരിദ്ര്യവും ദുഃഖവും - ആചാര്യവാണി 18-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ

ആചാര്യവാണി 18-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ
സ്വദേശത്തിന് ദാരിദ്ര്യവും ദുഃഖവും
നല്ലതു ചെയ്യുന്നവരാണ് നാമെങ്കിൽ വിദേശത്തേക്കോ ദ്വീപാന്തരങ്ങളിലെക്കോ പോകുന്നതിൽ ഒരു ദോഷവും ഇല്ല. പാപം ചെയ്താലേ ദോഷമുണ്ടാകൂ. അത്യാവശ്യമായത് ഇതാണ്. വേദോക്തമായ ധർമ്മത്തിൽ നിശ്ചയം വേണം. പാഷണ്ഡന്മാരുടെ ചെയ്തികളെ ഖണ്ഡിക്കാൻ പഠിക്കണം. അപ്പോൾ ശരിയല്ലാത്ത നിശ്ചയങ്ങളെടുക്കാൻ ഇടവരില്ല. വിദേശങ്ങളിലോ ദ്വീപാന്തരങ്ങളിലോ ചെന്ന്‍ ഭരണമോ വ്യാപാരമോ നടത്താതെ സ്വദേശത്തിന് എപ്പോഴെങ്കിലും പുരോഗതിയുണ്ടാകുമേന്നാണോ? ഒരു നാട്ടിലുള്ളവർ അവിടെത്തന്നെ ജീവിക്കുകയും വിദേശികൾ വന്ന്‍ വ്യവസായമോ നാടുവാഴ്ചയോ നടത്തുകയും ചെയ്താൽ ദാരിദ്ര്യവും ദുഃഖവുമല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ല. ആരും പരസ്പരം ചൂഷണം ചെയ്യാൻ പാടില്ല എന്നതാണ് ഇവിടെ പാലിക്കേണ്ട ധർമ്മം.”
കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) മേയ്  2009 ലക്കത്തിൽ നിന്നും.

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
എന്റെ കുറിപ്പ്‌
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

ആചാര്യവാണി – വേദത്തിലെ രൂപക ഇരട്ടകൾ - (ആചാര്യ) നരേന്ദ്രഭൂഷൺ

ആചാര്യവാണി – വേദത്തിലെ രൂപക ഇരട്ടകൾ - (ആചാര്യ) നരേന്ദ്രഭൂഷൺ
വേദത്തിൽ അനിത്യമായ ലൗകിക ഇതിഹാസമൊന്നും ഇല്ല. ഏതെങ്കിലും വ്യക്തിയുടെയോ പ്രദേശത്തിന്റെയോ ചരിത്രം അനിത്യമായതുകൊണ്ട് അതിന് വേദത്തിൽ ഇടയില്ല.
ഉദാഹരണത്തിന് സത്യവാൻ സാവിത്രി, യമൻ-യമി, പൂരൂരവസ്സ്-ഉർവശി തുടങ്ങിയ ഇരട്ടകളുടെ വർണ്ണന വേദത്തിലുണ്ട്. ഇവ ലൗകികാഖ്യാനങ്ങളല്ല. വേദത്തിൽ സത്യവാൻ സൂര്യനും സാവിത്രി സൂര്യശക്തിയായ രശ്മിയുമാണ്. സായാഹ്നം സത്യവാന്റെ സൂര്യന്റെ യമാലയഗമനം തുട...
ങ്ങുന്ന വേളയാണ്. യമനിൽ നിന്നു ഗണിച്ചെടുക്കുന്ന സമയത്തിനു യാമമെന്നു പറയുന്നു. യമിയാകട്ടെ യമന്റെ സഹോദരിയാണെന്ന് സങ്കല്പം. കാലത്തിന്റെ ഒപ്പം ഉണ്ടായതും നിലനിക്കുന്നതും അന്തർദ്ധാനം ചെയ്യുന്നതുമായതെല്ലാം യമിയെന്ന സംജ്ഞയിൽ വരും. ധർമ്മവും ധർമ്മിയും പോലാണീ സംജ്ഞകളും. ധർമ്മത്തിന്റെ് അവയവംപോലെ വർത്തിക്കുന്നതാണല്ലോ ധർമ്മി. യമനും യമിയും ഇതുപോലെതന്നെ. സത്യവാൻ-സൂര്യൻ-യമൻ അഥവാ കാലചക്രത്തിനു വിധേയമായി സന്ധ്യയ്ക്ക്‌ അസ്തമിക്കുന്നു. അപ്പോൾ പ്രകാശം-സാവിത്രി തപസ്സാരംഭിക്കുന്നെന്നു സങ്കൽപം. രാത്രിയാകുന്ന യമസന്നിധിയിൽനിന്ന് സാവിത്രി സത്യവാനെ വീണ്ടെടുത്തുകൊണ്ടുവരുന്നു. അതുകൊണ്ടാണ് പ്രകാശം-സാവിത്രി മുൻപേയും സത്യവാൻ-സൂര്യൻ പിൻപേയും പ്രഭാതത്തിൽ വരുന്നത്. പ്രളയമെന്ന ദീർഘരാത്രിയ്ക്കു ശേഷവും ഇതുതന്നെ സംഭവിക്കുന്നു. പൂരൂരവസ്സ് ഉച്ചസ്വരത്തിലുള്ള മേഘഗർജ്ജനവും ഉർവശി ഭൂമിയിലേക്കു പായുന്ന വിദ്യുത്തുമാണ്. ഇടിയും മിന്നലും എന്നർത്ഥം.
കാളിദാസൻ വിക്രമോർവ്വശീയം എഴുതിയത് വേദത്തിലെ സംജ്ഞകളെടുത്ത് കഥ നിർമ്മിച്ചതാണ്. പിരിയാത്ത ഇരട്ടകളിൽ ഒന്ന് പാഞ്ഞുപോയി അന്തർദ്ധാനം ചെയ്യുന്ന കമിതാക്കളുടെ കഥയിൽ ഇതിലും നല്ല സംജ്ഞകളൊന്നും ഇല്ലായ്കയാൽ കവി അവയെ സ്വീകരിച്ചതാണ്. വേദത്തിലെ കഥ കാളിദാസന്റെ വിക്രമോർവ്വശീയത്തിലേതല്ല. വേദത്തിലെ സംജ്ഞാർത്ഥങ്ങളായ ഇടിമിന്നലുകൾ ഉർവശി-പൂരൂരവസ്സുകളെന്ന കഥാപാത്രങ്ങളാകാൻ സർവഥാ ചേർച്ചയുള്ളതുതന്നെ. ഈ അനിത്യകഥ വേദാർത്ഥമായി പറയുന്ന പക്ഷം അനൗചിത്യം വന്നുകൂടും. ഈ അനുചിതവൃത്തിയാണ് പല ആധുനിക ഭാഷ്യകർത്താക്കളും വേദവ്യാഖ്യാനത്തിൽ അനുവർത്തിക്കുന്നതും.
കടപ്പാട്:- (ആചാര്യ) നരേന്ദ്രഭൂഷൺ രചിച്ച “ഉപനയനം എന്ത്? എന്തിന്?” എന്ന പുസ്തകത്തിലെ രണ്ടാം അദ്ധ്യായം, പുറം ൧൩-൧൪ (13-14) ൽ നിന്നും

മഹാപുരുഷൻ - ആചാര്യവാണി 17-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ


ആചാര്യവാണി 17-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ
മഹാപുരുഷൻ
ചോദിക്കാത്തവനോടും, അന്യായമായി ചോദിക്കുന്നവനോടും മറുപടി പറയരുത്. ബുദ്ധിമാൻ അവരുടെ മുൻപിൽ ജനസമാനം പെരുമാറണം. കപടമില്ലാത്തവർക്കും ജിജ്ഞാസുക്കൾക്കും ചോദിക്കാതെതന്നെ ഉപദേശം നൽകണം. ധനം, ബന്ധുജനങ്ങൾ, വയസ്സ്, ശ്രേഷ്ഠമായ കർമ്മം, ഉത്തമമായ വിദ്യ ഇവ അഞ്ചും മാന്യതയുടെ സ്ഥാനങ്ങളാകുന്നു. എന്നാൽ ഇവയിൽ ധനത്തേക്കാൾ ഉത്തമം ബന്ധുവും, ബന്ധുവിനേക്കാൾ വയസ്സും, വയസ്സിനേക്കാൾ സത്കര്‍മ്മവും, കർമ്മത്തേക്കാൾ പവിത്രമായ വിദ്യയുള്ളയാളും ഒന്നിനൊന്ന് അധികം ബഹുമാനത്തെ അർഹിക്കുന്നു. സകലശാസ്ത്രങ്ങളും ആപ്തന്മാരായ വിദ്വാന്മാരും അജ്ഞാനിയെ ബാലനെന്നും, ജ്ഞാനിയെ പിതാ”നെന്നും, പറയുന്നു. വയസ്സായതുകൊണ്ടോ, മുടി നരച്ചവെളുത്തതുകൊണ്ടോ, വലിയ ധനവാനായതുകൊണ്ടോ, ഉയർന്ന തറവാട്ടിൽ ജനിച്ചതുകൊണ്ടോ ഒരുവൻ മഹാനാകുന്നില്ല. പഠിപ്പുകൊണ്ടും ജ്ഞാനം കൊണ്ടും നമ്മുടെ ഇടയിൽ വലിയവനാരോ അവനത്രേ മഹാപുരുഷൻ എന്നാണു മഹാത്മാക്കളായ മഹർഷിമാരുടെ നിശ്ചയം.
കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) മേയ്  2009 ലക്കത്തിൽ നിന്നും.

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
എന്റെ കുറിപ്പ്‌
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

Tuesday, November 12, 2013

Vedas - a short note

Vedas are the real reference knowledge books. 11 Upanishads (10 major Upanishads + Shethashwatara) and all books which fully comply with Vedas only are acceptable, according to the great Rishi Parampara. As Puranas does not all comply with Vedas, so cannot be accepted. Never refer to any English translation of any Indian scriptures, especially by Westerners, as they are fully biased. Let it be Max Muller, Griffith, Monier Willams, Ruth, etc. They had an agenda to destroy the great culture of India. To get real knowledge, read Veda Bhashya by Maharshi Dayananda Saraswati & his disciples (in Kerala) like Pandit Vedabandhu, (Acharya) Narendra Bhooshan and their disciples.

Monday, November 11, 2013

സംസ്കൃതഭാഷ - (ആചാര്യ) നരേന്ദ്രഭൂഷൺ


ആചാര്യവാണി 10-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ
എത്രയോ പ്രാചീനമാണ് സംസ്കൃതഭാഷ എന്നല്ല നാം ചിന്തിക്കേണ്ടത്, മറിച്ച് അത് ഗ്രീക്ക് ഭാഷയേക്കാൾ എത്ര മികച്ചതാണ് എന്നും ലാറ്റിൻ ഭാഷയേക്കാൾ എത്രയോ സമഗ്രമാണ് എന്നും ഇവയേക്കാൾ എങ്ങനെ ഇത്ര സംസ്കരിക്കപ്പെട്ടിരിക്കുന്നു സംസ്കൃതം എന്നുമാണ്. ഈ ഭാഷകളുടെ സമാനതകളെ കണ്ടെത്തുന്നവർ പൊതുവായ ഒരു മാതൃഭാഷയിൽ നിന്നാണ് ഈ മൂന്നു ഭാഷകൾ ഉണ്ടായിവന്നത് എന്നു ചിന്തിച്ചേക്കാം, അത് ശരിയുമായിരിക്കാം. എന്നാൽ ഭാരതീയർ നാം മനസ്സിലാക്കേണ്ട വസ്തുത സംസ്കൃതത്തിന് നമുക്ക് ഒരു മാതാവ് ഇന്നും ഈ ഭൂമിയിൽ ആയുസ്സറ്റുപോകാതെയുണ്ടെന്നും അത് വേദഭാഷയായ വൈദികസംസ്കൃതമാണെന്നുമാണ്. പാശ്ചാത്യരായ എത്രയോപേർ ഈ സത്യം പറയാൻ തയ്യാറാവുന്നുണ്ട്, അവരുടെ പാതയെങ്കിലും നമ്മുടെ നാട്ടുകാർ സ്വീകരിച്ചിരുന്നെങ്കിൽ............

കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) യിൽ നിന്നും.
കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in

എന്റെ കുറിപ്പ്‌
വേദം സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

നവീന മലയാള വേദഭാഷ്യകർത്താക്കൾ - (ആചാര്യ) നരേന്ദ്രഭൂഷൺ


നവീന മലയാള വേദഭാഷ്യകർത്താക്കൾ
(ആചാര്യ) നരേന്ദ്രഭൂഷൺ

ബൈബിൾ, ഗീത, ഉപനിഷത്ത്, പുരാണങ്ങൾ മുതലായവ പകർത്തിയെഴുതി ഖണ്ഡന മണ്ഡനങ്ങൾ നടത്തുന്നത് മനസ്സിലാക്കാം. അവയിലെ വാക്യങ്ങളും ശ്ലോകങ്ങളും ലൗകികഭാഷകളിൽ തര്‍ജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. വായിച്ചാൽ സാമാന്യബുദ്ധിയുള്ളവർക്ക് അവ ഹൃദിസ്ഥമാകും. എന്നാൽ വേദങ്ങളോ? ഈശ്വരപ്രോക്തമെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്ന ചതുർവേദങ്ങളുടെ അർത്ഥം ഗ്രഹിക്കുന്നതിന് ലൗകിക സംസ്കൃതത്തിലെ പാണ്ഡിത്യം പോര. ഐതരേയാദി ബ്രാഹ്മണഗ്രന്ഥങ്ങളും, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, എന്നീ ശാസ്ത്രങ്ങളും ജ്യോതിഃശാസ്ത്രവും ധാതുപാഠവും നന്നായി പഠിച്ചിട്ട് വ്യാഖ്യാനിക്കേണ്ടവയത്രേ വേദങ്ങൾ. പ്രാചീനഭാഷ്യങ്ങളിൽ സായണാചാര്യരുടെയും മഹീധരന്റെയും ഭാഷ്യങ്ങൾ ലഭ്യമാണ്. സായണഭാഷ്യത്തിന് തന്ത്രഗ്രന്ഥങ്ങളോടടുപ്പമുണ്ട്. തന്ത്രവും വേദവും തമ്മിൽ ബന്ധമില്ലെന്ന് സാമാന്യവിവരമുള്ള താന്ത്രികരും സമ്മതിക്കും. മഹീധരഭാഷ്യമാകട്ടെ, അശ്ലീലജടിലമാണ്. മഹീധരൻ പ്രാചീന ഓഷോയുടെ ഗുരുദേവനായിരുന്നു. ഗണപതിയെന്ന പദത്തിന് ഈശ്വരൻ എന്ന അർത്ഥത്തിനു പകരം ഗണമെന്നതിനു് ജനമെന്നും പതിയെന്നതിന് ഉല്പാദകനെന്നും അർത്ഥം കൊടുത്തു് പുരുഷന്റെ ജനനേന്ദ്രിയമെന്നു് ഭാഷ്യപ്പെടുത്തിയ ഉഗ്രനാണ് മഹീധരൻ. ഇദ്ദേഹത്തിന്റെ ചുവടുപിടിച്ച് വേദഭാഷ്യം ചെയ്തവരാണ് പാശ്ചാത്യവിദ്വാന്മാരിലധികം പേരും. മാക്സ്മുള്ളർ, ഗ്രിഫ്ത്, ഡോണൽ എന്നിവർ മാത്രം സാമാന്യേന ഭേദമായ ഭാഷ്യം രചിച്ചു. ഇവരുടെ ഭാഷ്യരീതി പോലും തെറ്റാണെന്ന് മഹർഷി ദയാനന്ദസരസ്വതിയും പണ്ഡിത് ദാമോദർ സാത്വലേക്കരും സ്ഥാപിച്ചിട്ടുണ്ട്. മഹർഷി അരവിന്ദഘോഷും ഇതേ അഭിപ്രായക്കാരനാണ്.
ഇത് കഴിഞ്ഞ നൂറ്റാണ്ടിലെ കാര്യം. ഇന്നത്തെ കേരളത്തിന്റെ സ്ഥിതി നോക്കുക. പതിനാലു ജില്ലകളിലും വേദഭാഷ്യകർത്താക്കൾ. വേദം കന്നാലിപ്പാട്ടാണെന്നും വേദം പഠിച്ച് ജീവിതം പാഴായെന്നും വിലപിച്ചവരുടെ പിന്മുറക്കാർ ഇന്ന് വേദഭാഷ്യകർത്താക്കളായിയിരിക്കുന്നു. ആധുനികശാസ്ത്രവുമായി ഇതിനെ കൂട്ടിക്കുഴച്ചാൽ നവലോകക്രമം കണ്ടെത്താമത്രേ. ഇനി എന്തുകൊണ്ട് ദയാനന്ദനും അരവിന്ദനും മറ്റും സമ്പൂര്‍ണ്ണമായും വേദത്തിന്റെ ഭാഷ്യം ചെയ്യാതിരുന്നത് എന്നാണെങ്കിൽ അതിന്റെ ഒരു താക്കോൽ എവിടെയോ അവർക്ക് നഷ്ടപ്പെട്ടുപോയിരുന്നത്രേ. രണ്ടായിരാമാണ്ടിനുശേഷം അത് കണ്ടെത്തി കേരളത്തിൽ എല്ലാ ജില്ലകളിലും വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. നാല് വേദങ്ങളും ഇന്ന് മലയാളത്തിൽ അർത്ഥസഹിതം ലഭ്യമാണ്. വേദപണ്ഡിതന്മാരാലും വേദാചാര്യന്മാരാലും കേരളഭൂമി നിറഞ്ഞുനിൽക്കുന്നു. വി.കെ.നാരായണഭട്ടതിരിയും ഒ.എം.സി യും വേദബന്ധുവും ഭാഗ്യഹീനരാണത്രെ. ഇന്നായിരുന്നുവെങ്കിൽ അവർക്കെല്ലാം ഈ താക്കൊലോന്നുവച്ച് പണിയിച്ചുനൽകാമായിരുന്നു.

കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) ഡിസംബർ 2009 ലക്കത്തിൽ നിന്നും.
കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in

എന്റെ കുറിപ്പ്‌
വേദഭാഷ്യം നിസ്സാരകാര്യമാണെന്നും ഇത്തിരി സംസ്കൃതം അറിഞ്ഞാൽ ആർക്കും വേദം ഭാഷ്യം ചെയ്യാവെന്നുള്ള ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ് ആചാര്യജിയുടെ ഈ കുറിപ്പ്‌. ഞങ്ങളെപ്പോലുള്ള കുറേപ്പേർ വളരെക്കാലം സ്നേഹപൂർവ്വം നിർബന്ധിച്ചിട്ടും സമ്പൂർണ്ണവേദഭാഷ്യം ആചാര്യജി ചമയ്ക്കാതിരുന്നത് തന്റെ ഭാഷ്യത്തിനപ്പുറം അനേക ഭാഷ്യങ്ങളുടെ അനന്തസാധ്യത വരുംതലമുറയ്ക്ക് കിട്ടാതെ പോകരുത് എന്നതുകൊണ്ടാണെന്നു തോന്നുന്നു. വേദഭാഷ്യരീതികൾ മലയാളിയെ പഠിപ്പിച്ച, വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

എങ്ങനെയായിരിക്കണം വേദഭാഷ്യം എന്നറിയാൻ, ആർഷനാദത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ (നവംബർ 2013, ലക്കം 485) വേദാദ്ധ്യയനം വായിക്കുക. ആചാര്യജിയുടെ മകനും വേദപണ്ഡിതനുമായ വേദപ്രകാശ്‌ ശരിയായ വേദാർത്ഥം നമ്മെ പഠിപ്പിക്കുന്നു. മനനത്തിന്റെ അനന്തസാദ്ധ്യതകൾ തുറന്നിടുന്നു ഈ ഗഹനവും അതേസമയം ലളിതവുമായ ഈ വേദമന്ത്രഭാഷ്യം. മഹർഷി ദയാനന്ദന്റെ, ആചാര്യജിയുടെ, വേദബന്ധുവിന്റെ വഴിയെ ചരിക്കുന്ന വേദപ്രകാശ്‌ സമ്പൂർണ്ണ മലയാളവേദഭാഷ്യം ചമച്ച് എല്ലാവർക്കും വഴികാട്ടിയാവട്ടെ എന്ന് ജഗദീശ്വരനോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നു. അതിന് എന്റെ നല്ല സുഹൃത്തും സഹോദരനുമായ വേദപ്രകാശിന് ആരോഗ്യവും സമാധാനവും സമ്പത്തും തെളിവാർന്ന ധിഷണയും നേരുന്നു. പ്രസിദ്ധനും മഹാപണ്ഡിതനും ആയ അച്ഛന്റെ പേരിനു മാറ്റുകൂട്ടുന്ന അതിപ്രഗല്‍ഭനായ മകനായി മാറട്ടെ എന്നാശംസിക്കുന്നു.

Wednesday, November 06, 2013

ആചാര്യവാണി 06-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ


ആചാര്യവാണി 06-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ

വീടിന് വാതിലുണ്ടാക്കാറുണ്ട്. അകത്തു കയറാനും പുറത്തിറങ്ങാനുമുള്ള ഈ സംവിധാനത്തിന് അകത്തു നിന്നും പുറത്തു നിന്നും പൂട്ടാനുള്ള ഏർപ്പാടുണ്ടായിരിക്കും. അകത്തെ സാക്ഷാ സ്വയം ബന്ധിക്കാവുന്നതും പുറത്തേത് അന്യർക്ക് പൂട്ടാവുന്നതും ആണ്. അകത്തുള്ളയാൾ അകത്തു നിന്നു പൂട്ടിയാൽ അത് സംരക്ഷണവും അകത്തുള്ളയാളിനെ ആരാനും പുറത്തുനിന്നു പൂട്ടിയാൽ അത് ബന്ധനവും ആയിരിക്കും. അമൃതബന്ധനത്തിന്റെ താഴ് അകത്തും മൃത്യുബന്ധനത്തിന്റെത് പുറത്തുമാണ്.
ഒരു വശത്തു മാത്രം താഴുള്ള വീടുണ്ട്. പുറത്തു മാത്രം. അതിന് കാരാഗൃഹമെന്നു പറയും. വീടും കാരാഗൃഹവും തമ്മിലെ അന്തരമിതാണ്. വീട്ടിൽ സ്വയം പൂട്ടി കഴിയാം. കാരാഗൃഹത്തിൽ പൂട്ടിയിടുകയാണ്. താക്കോൽ കാവൽക്കാരന്റെ  കൈവശം ആയിരിക്കും. അയാൾക്ക് ഇഷ്ടമുള്ളപ്പോഴേ തുറക്കൂ. മൃത്യുബന്ധനം ഇതാണ്‌. വീട്ടിലെ ബന്ധനം അമൃതബന്ധനവും.

ബന്ധനം ഇങ്ങനെ രണ്ടു വിധത്തിലുണ്ടെന്ന് മനസ്സിലാക്കാം. ആദ്യത്തേത് പരദത്തം. മറ്റത് സ്വായത്തം. ഒന്നു ത്യാജ്യം, മറ്റത് ഗ്രാഹ്യം. എന്നെ ഈ മൃത്യുബന്ധനത്തിൽ നിന്നു വിടുതൽ ചെയ്ത് അമൃതബന്ധനത്തിലാക്കൂ. മൃത്യോര്മുക്ഷീയമാഽമൃതാത്.
കടപ്പാട് പ്രമുഖ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ രചിച്ച മഹാമൃത്യുഞ്ജയം എന്ന പുസ്തകത്തിലെ പുറം പന്ത്രണ്ട്, പതിമൂന്ന്. പുസ്തകം വാങ്ങുവാൻ http://onlinestore.dcbooks.com/authors/acharya-narendra-bhooshan

ആചാര്യജിയുടെ ഉപനിഷത്ത്‌ മലയാളഭാഷ്യം ദശോപനിഷത്ത് ശ്രുതിപ്രിയ ഭാഷാഭാഷ്യം
http://onlinestore.dcbooks.com/books/Dasopanishathu-Sruthipriyabhashabhashyam

എന്റെ കുറിപ്പ്‌

വേദം സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടിയാണ് മഹാമൃത്യുഞ്ജയം എന്ന മനോഹരമായ മന്ത്രഭാഷ്യമായ ഈ ചെറുപുസ്തകം (46 പുറങ്ങൾ മാത്രം). വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും ആർഷനാദം മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in

 

Monday, October 28, 2013

ആചാര്യവാണി - സ്വ. നരേന്ദ്രഭൂഷൺ

ആചാര്യവാണി
മനുഷ്യജീവിതത്തിലെ പരമമായ പുണ്യം അറിവിന്‍റെ ഉറവ കൂടി ഈശ്വരനില്‍ നിന്നാണ് എന്ന ബോധ്യമാണ്. സൂര്യനും ചന്ദ്രനും ഭൂമിയും മനുഷ്യശരീരവും എല്ലാം ഈശ്വരീയസൃഷ്ടിയാണ് എന്നു കരുതുന്നവർ പോലും അവയക്കുറിച്ചുള്ള അറിവും ഈശ്വരീയമാകണം എന്നു ചിന്തിക്കുന്നില്ല. അതിനു കാരണം സൃഷ്ടി മിഥ്യയാണ് എന്ന അജ്ഞാനമാണ്. സത്യത്തെ ബോധിപ്പിക്കേണ്ടത് മിഥ്യയില്‍ നിന്നോ? തരമില്ല, സത്യത്തെ സത്യമാകുന്ന ജ്ഞാനത്താല്‍ വേദമാകുന്ന ശ്രുതിയാകുന്ന ആഗ...മം ആകുന്ന ആമ്നായത്തിലൂടെ മാത്രമേ അറിയുക തരമുള്ളൂ. വേദത്തെ, ജ്ഞാനത്തെ നിഷേധിക്കുന്നവന്‍ നാസ്തികനാകുന്നതും അതിനാലാണത്രേ! അതിനാല്‍ ഈശ്വരനിഷേധം തന്നെയാണ് വേദം പൗരുഷേയമാണ് എന്ന ചിന്ത. അതിന്‍റെ മൂലസ്വരൂപത്തിൽ വേദം പരമപ്രമാണമാകുന്നതും അതുകൊണ്ടുതന്നെയാണ്. മൂലസ്വരൂപത്തിൽ മനുഷ്യന്‍റെ കൈകടത്തലുകള്‍ അതിലുണ്ടാവുക തരമല്ല. ഈശ്വരീയസൃഷ്ടിയായ വായു ജല പൃഥ്വിവ്യാദികൾ അതിന്‍റെ മൂലസ്വരൂപത്തി മലിനപ്പെടുന്നില്ല എന്നതിനത്ഥം ഇന്നു നമുക്ക് ലഭ്യമായ വായുവും ജലവുമെല്ലാം ശുദ്ധമാണെന്നോ പൂണമായും അശുദ്ധമാണെന്നോ അല്ല.

(സ്വ. നരേന്ദ്രഭൂഷ)

കടപ്പാട് – ആഷനാദം (മലയാളത്തിലെ ഏക വൈദിക-ദാര്‍ശനിക മാസിക), 1970-ല്‍ വേദപണ്ഡിതന്‍ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയത്.


 
 

Sunday, October 27, 2013

Acharya Vaani – Wordings of the Master – (Acharya) Narendra Bhooshan - concept of Saraswti


Acharya Vaani – Wordings of the Master – (Acharya) Narendra Bhooshan


The origin of speech (Vaani) is from air (Vayu). It is again consumed by air. Speech created from the internal air (from body) is dissipated to atmospheric air. Speech shall not be produced unless created by the internal air. But in reality, both internal air and external air are the same. Imagine air as great God (Deva). This God creates Vaani (speech), who is extremely beautiful and enticing, from inside. Getting absorbed by air, by seeing its own beauty is the nature of speech (Vaani). We have to know the fact that, creators of Puranas made up the story that Brahma had lust for own daughter from this, thus distorted the beautiful concept of Saraswati.

-   Narendra Bhooshan, greatest Vedic scholar of recent times (This is a freelance translation attempt of original Malayalam article from Arshanadam October 2013 by Vijay Kumar Menon on 26th October 2013)
My humble interpretation – speech is created from the body by internal air. Once released to outside, it get dissolved in the atmospheric air. As air, both internal and external, is the same. Assume air (Vayu) as God, which consumes its offspring speech (Vani), due to its amazing beauty is a nice analogy which leads to the great concept of Saraswati. We have to understand and accept this reality as this was terribly misinterpreted by Puranic people as Brahma having desire for own daughter Saraswati. (This is one of the many examples of misinterpretation of Vedic concepts. There are so many others, which shall be discussed later – Vijay Kumar Menon).

ആചാര്യവാണി -

ആചാര്യവാണി

വാണിയുടെ ഉത്പത്തി വായുവിലാകുന്നു. വീണ്ടും അതിനെ വായു ഗ്രഹിക്കുന്നു. ആന്തരികവായുവില്‍ നിന്നുണ്ടാകുന്ന ശബ്ദം അന്തരീക്ഷ വായുവില്‍ ലയിക്കുന്നു. ആന്തരികവായു ശബ്ദത്തെ സൃഷ്ടിച്ചില്ലെങ്കി ശബ്ദം ഉണ്ടാവുകയില്ല. എന്നാല്‍ ആന്തരികവായുവും ബാഹ്യവായുവും ഒന്നുതന്നെയാകുന്നു. വായുവിനെ മഹാനായ ദേവനായി സങ്കല്പിക്കൂ. ഈ ദേവന്‍, പരമമനോഹരിയും മോഹിനിയുമായ വാണിയെ ഉള്ളി നിന്നുല്പാദിപ്പിച്ചു. അതിന്‍റെ സൗന്ദര്യം കണ്ട് തന്നിതന്നെ ലയിച്ചുചേരുന്നതാണ് വാണിയുടെ സ്വഭാവം. പരാണികർ ഇതിൽനിന്നും ബ്രഹ്മാവ് സ്വപുത്രിയെ ഇച്ഛിച്ച കഥയുണ്ടാക്കി സരസ്വതീ സങ്കല്പത്തെ വികൃതമാക്കിയെന്നു നാം അറിയുക. – നരേന്ദ്രഭൂഷൺ

(കടപ്പാട് – ആർഷനാദം ഒക്ടോബർ ൨൦൧൩ 2013)

Wednesday, August 14, 2013

The sole aim of my life - Maharshi Dayananda Saraswati (Arya Samaj founder)

The sole aim of my life, which I have always endeavoured to achieve, is to help to put an end to this mutual wrangling, to preach universal truths, bring all men in the fold of one culture whereby they may ease to hate each other and, instead may firmly weal. May this doctrine, through the grace and help of God, and with the support of all truthful, honest & learned people, who are devoted to cause of humanity, reach every nook and corner of this earth, so that all may acquire righteousness and wealth, gratify legitimate desires, elevate themselves and live in happiness and salvation. This alone is the chief object of my life.

Swami Dayananda Saraswati (Arya Samaj founder)
Note:- Taken from Arshanadam June 2013, the only Vedic-Philosophical magazine in Malayalam, started in 1970 by late (Acharya) Narendra Bhooshan, the greatest Vedic scholar of recent times who dedicated his life to spread Vedas to all.
(prepared by Vijay Kumar Menon on 14 August 2013)

Tuesday, August 13, 2013

ചതുര് വേദസംഹിത – ഒരു ചെറുവിവരണം

 വേദങ്ങൾ നാലാണ് – ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം. അവ മാനവസംസ്കൃതിയുടെ ആദിമ സാഹിത്യമാണ് എന്ന സത്യം ഇന്ന് ലോകം മുഴുവൻ അംഗീകരിക്കുന്നു. ആദിമകാലത്ത് വാമൊഴിയായി പകർന്നു നല്കിയ പാരമ്പര്യം ഇന്നും തുടർന്നുപോരുന്നു. ഏതാനും സഹസ്രാബ്ദങ്ങൾ മാത്രമേ ആയിട്ടുള്ളൂ അവ പുസ്തകരൂപത്തിൽ ആയിട്ട്. വൈദികസംസ്കൃതത്തിൽ ഉള്ള വേദങ്ങളുടെ സവിശേഷതകളിൽ ചിലത് – വേദങ്ങളിൽ മന്ത്രങ്ങള്‍ ആണുള്ളത്, അവ വൈദിക സംസ്കൃതത്തിൽ ആണുള്ളത് (സാധാരണ ഉപയോഗിക്കുന്ന സംസ്കൃതത്തിൽ നിന്നും വളരെ വികസിതവും വിശാലവും ആണിത്), സവിശേഷവും തനതും അപൂർവവുമായ വ്യാകരണം, ഉച്ചാരണം, മറ്റൊരു ഭാഷയിലും ഉപയോഗിക്കാത്ത അത്യപൂർവ ചിഹ്നങ്ങൾ, അനേകം അർത്ഥതലങ്ങൾ, വേദമന്ത്രങ്ങളിൽ  ആർക്കും ഒരക്ഷരമോ സ്വരമോ പോലും ഒരുതരത്തിലും
കൂട്ടിച്ചേര്‍ക്കാനോ എടുത്തുമാറ്റുവാനോ സാധിക്കാത്ത തരത്തിലുള്ള എട്ടു അന്യൂനമായ സംരക്ഷണരീതികൾ (ജടാ, മാലാ, ശിഖാ, ലേഖാ, ധ്വജം, ദണ്ഡം, രഥം, ഘനം), അങ്ങനെ പോകുന്നു.
വേദങ്ങൾ മലയാളലിപിയിൽ അക്ഷരത്തെറ്റില്ലാതെ ഇതുവരെ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല, പല കാരണങ്ങളാല്‍. ഇപ്പോൾ, മലയാളികളുടെ സൗഭാഗ്യമായി, ഈ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്ഭനായ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ നാലു വേദങ്ങളെയും മലയാളലിപ്യന്തരണവും സംശോധനവും നടത്തി – “ചതുര് വേദസംഹിത” എന്ന പേരില്‍. 2000-ല്‍ ആചാര്യജി സ്വന്തമായി പ്രസിദ്ധീകരിച്ച ഈ മഹദ്‌ഗ്രന്ഥം 2001-ല്‍ മാതാ അമൃതാനന്ദമയീ മഠത്തിന്റെ ആദ്യ അമൃതകീര്ത്തി പുരസ്കാരത്തിന് അദ്ദേഹത്തിനെ അര്ഹനാക്കി. പിന്നീട് 2011-ല്‍ മാതൃഭൂമി ഇതിന്റെ വിപുലീകരിച്ച പതിപ്പിറക്കി, വിവിധ വൈദിക പഠനങ്ങളുമായി 1000 അധികം പുറങ്ങൾ ചേര്ത്ത് . അസാധാരണമായ പ്രതികരണം ആയിരുന്നു വായനക്കാരിൽ നിന്നും, അവര്‍ ഈ മഹദ്‌ കൃതിയെ രണ്ടു കയ്യും നീട്ടി ഏറ്റുവാങ്ങി. മുഴുവൻ പ്രതികളും വിറ്റുപോയതിനാൽ, 2012-ല്‍ രണ്ടാം പതിപ്പും ഇറക്കി.
മലയാള പ്രസിദ്ധീകരണ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഈ ഗ്രന്ഥം 4000-ല്‍ അധികം പുറങ്ങളിലായി നാലു വാല്യങ്ങളിൽ പരന്നുകിടക്കുന്നു. 1000-ല്‍ അധികം പുറങ്ങളുള്ള ആദ്യ വാല്യം ചതുവേദപര്യടനം എന്ന ബൃഹത്തായ പഠനം, മഹര്ഷി ദയാനന്ദ സരസ്വതിയുടെ ഋഗ്വേദാദി ഭാഷാഭൂമികയുടെ മലയാള പരിഭാഷയായ “വേദപര്യടനം” എന്നിവ അടക്കം അനേകം വൈദികപഠനങ്ങൾ ഉള്പ്പെപടുന്നതാണ്. 1000-ല്‍ അധികം പുറങ്ങളുള്ള രണ്ടാം വാല്യം ഋഗ്വേദസംഹിത - മൂല മന്ത്രങ്ങൾ (സംസ്കൃതത്തിൽ) സ്വരാങ്കനങ്ങൾ സഹിതവും, മലയാളലിപിയിലും; പ്രധാന സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും അര്ത്ഥം മലയാളത്തിൽ വിശദീകരിച്ചിട്ടുണ്ട്. മൂന്നാം വാല്യം യജുർവേദസംഹിതയും സാമവേദസംഹിതയും - മൂല മന്ത്രങ്ങൾ (സംസ്കൃതത്തിൽ) സ്വരാങ്കനങ്ങൾ സഹിതവും, മലയാളലിപിയിലും; പ്രധാന സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും അര്ത്ഥം മലയാളത്തിൽ വിശദീകരിച്ചിട്ടുണ്ട്. നാലാം വാല്യം അഥർവവേദസംഹിത - മൂല മന്ത്രങ്ങൾ (സംസ്കൃതത്തിൽ) സ്വരാങ്കനങ്ങൾ സഹിതവും, മലയാളലിപിയിലും; പ്രധാന സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും അര്ത്ഥം മലയാളത്തിൽ വിശദീകരിച്ചിട്ടുണ്ട്.
എല്ലാവരും നിര്ബന്ധമായും വാങ്ങിക്കുകയും വായിക്കുകയും തലമുറകള്ക്ക് ‌ പുസ്തകത്തോടൊപ്പം വേദങ്ങളുടെ സന്ദേശം എത്തിക്കുകയും വേണം. വേദപ്രചാരണത്തിന് സ്വജീവിതം ഉഴിഞ്ഞുവച്ച മഹാമനീഷിയായ ആചാര്യജിയ്ക്കുള്ള ഗുരുദക്ഷിണയുടെ ഭാഗമായി ഈയുള്ളവന്‍ ഇത്തരം പ്രവര്ത്തി കളെ കാണുന്നു.
- വിജയകുമാർ മേനോൻ (൧൩ ജൂലൈ ൨൦൧൩ – 13 July 2013)

കടപ്പാട്:- അപൂർണ്ണവും അപക്വവും ആയ ഈ ലേഖനത്തിലുള്ള എല്ലാ നന്മകൾക്കും കാരണം; ഞാന്‍ ഗുരുസ്ഥാനത്തു കാണുന്ന സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ, അദ്ദേഹത്തിന്റെ പ്രിയ പത്നിയും മഹാ വിദുഷിയും ഞങ്ങളുടെ ആചാര്യയുമായ ശ്രീമതി കമലാ നരേന്ദ്രഭൂഷൺ, അദ്ദേഹത്തിന്റെ പ്രിയപുത്രനും അസാമാന്യ വേദപണ്ഡിതനുമായ ശ്രീ. വേദപ്രകാശ്‌, ആചാര്യജി 1970-ല്‍ തുടങ്ങിയ ആർഷനാദം വൈദിക മാസിക, എന്നിവരാണ്. ഇതിലുള്ള എല്ലാ അപാകതകള്ക്കും നൂറുശതമാനം ഉത്തരവാദി ഞാനും അതിനുള്ള കാരണങ്ങൾ എന്റെ അലസത, അജ്ഞത, അവിവേകം എന്നിവയാണ്. ആചാര്യജിയുടെ പവിത്രപാത തുടരാൻ ശ്രമിക്കുന്ന ഒരു എളിയവന്റെ ശ്രമമായി കരുതി, പണ്ഡിതര്‍ ദയവായി ക്ഷമിക്കുക.
 

Saturday, August 10, 2013

ഞങ്ങളെ നയിച്ചാലും

ഞങ്ങളെ നയിച്ചാലും
“മനോ മഹാന്തമുത മാ നോഽഅര്ഭകം മാന ഉക്ഷന്തമുത മാ ന ഉക്ഷിതമ്.
മാ നോ വധീ പിതരം മോതമാതരം മാനഃ പ്രിയാസ്തന്വോ രുദ്ര രീരിഷഃ”
(യജുര്വേിദം ൧൬.൧൫ 16.15)
രുദ്ര! ദുഷ്ടന്മാര്‍ ചെയ്യുന്ന പാപത്തിന് ദുഃഖഫലം നല്കി അവരെ രോദനം ചെയ്യിപ്പിക്കുന്ന ഈശ്വരാ! അങ്ങ് ഞങ്ങളിൽ ചെറിയവരേയും വലിയവരേയും ഗര്ഭസ്ഥരേയും മാതാപിതാക്കന്മാരേയും പ്രിയബന്ധുജനങ്ങളേയും അവരുടെ ശരീരങ്ങളെയും നശിപ്പിക്കാന്‍ പ്രേരിപ്പിക്കരുതേ. ഞങ്ങളിലെ പാപാചരണമാകുന്ന കുടിലമാര്ഗ്ഗ ത്തെ ഞങ്ങളിൽനിന്ന് അകറ്റിക്കളഞ്ഞാലും. രുദ്രാ ഞങ്ങളെ പരിശുദ്ധരാക്കണേ! ഞങ്ങള്‍ വളരെ വിനയത്തോടുകൂടി അങ്ങയെ പ്രാര്ത്ഥി ക്കുന്നു. ശിക്ഷയ്ക്ക് അര്ഹരാകാത്തവണ്ണമുള്ള മാര്‍ഗത്തിൽ ഞങ്ങളെ നയിച്ചാലും.
കടപ്പാട്:- ആര്‍ഷനാദം മാസിക, ഏപ്രില്‍ 2009. ആര്‍ഷനാദം മലയാളത്തിലെ ഏക വൈദിക-ദാര്ശരനിക മാസികയാണ്, 1970-ല്‍ (ആചാര്യ) നരേന്ദ്രഭൂഷണ്‍ (ഇക്കാലത്തെ ഏറ്റവും മികച്ച വേദപണ്ഡിതന്‍)) തുടങ്ങി അദ്ദേഹത്തിന്റെ മരണംവരെ (2010) ഒറ്റയ്ക്ക് നടത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ് ഭാര്യയും ആചാര്യയും മഹാവേദപണ്ഡിതയും ആയ ശ്രീമതി. കമലാ നരേന്ദ്രഭൂഷൺ നടത്തിവരുന്നു. വേദങ്ങള്‍ ജാതി-മത-വര്ണ-നിറഭേദങ്ങളില്ലാതെഎല്ലാവരിലേക്കും എത്തിക്കാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച മഹാനുഭാവന്‍, അനേകം വൈദിക പുരസ്കാരങ്ങള്ക്ക് ഉടമ, മാതാ അമൃതാനന്ദമയീ ആശ്രമത്തിന്റെദ ആദ്യ അമൃതകീര്ത്തി പുരസ്കാരം, മുതലായവ. അദ്ദേഹത്തിന്റെവ പ്രധാന കൃതികൾ - നാലു വേദങ്ങളെയും അക്ഷരത്തെറ്റില്ലാതെ മലയാളലിപിയിൽ (ചതുര് വേദസംഹിത - മാതൃഭൂമി) ആക്കിയ ആദ്യവ്യക്തി, വൈദിക സംബന്ധമായ നൂറിലധികംഗ്രന്ഥങ്ങളുടെ കര്ത്താതവ്‌ (അവയില്‍ പകുതിയോളം സ്വയം പ്രസിദ്ധീകരിച്ചു വിതരണംചെയ്‌തു), പത്ത്‌ പ്രധാന ഉപനിഷത്തുകള്ക്ക് വേദാനുസൃതമായി ഭാഷ്യം ചമച്ചു - ശങ്കരഭാഷ്യത്തെ വിമര്ശിച്ചുകൊണ്ട് (ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം–ഡി.സി. ബുക്സ്‌), ലോകമാന്യബാലഗംഗാധരതിലകന്റൊ “ഗീതാരഹസ്യം” പൂര്ണ്ണമായി പരിഭാഷപ്പെടുത്തി (ശ്രീമദ്‌ ഭഗവദ്‌ ഗീതാരഹസ്യം-മാതൃഭൂമി), ശ്രീകൃഷ്ണനെപ്പറ്റിയുള്ള ശരിയായ വിവരം നല്കുീന്ന “യോഗേശ്വരനായ ശ്രീകൃഷ്ണന്‍” (ഡി.സി. ബുക്സ്‌), ശ്രീരാമനെയും രാമായണത്തെയും കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാൻ സഹായിക്കുന്ന ഗവേഷണഗ്രന്ഥം-“അയോദ്ധ്യയിലെ ശ്രീരാമൻ” (ഡി.സി. ബുക്സ്‌), ഹരിനാമകീര്ത്തനത്തിന് വേദാനുസൃതമായ വ്യാഖ്യാനം-"ഹരിനാമകീര്ത്തനം" (മാതൃഭൂമി).

Monday, August 05, 2013

Writings of late (Acharya) Narendra Bhooshan- English translation (1)

“The greatest boon of human life is the realization that origin of knowledge is also from God (Eshwar/Allah). Those who think that sun, moon, earth, human body and everything is creation of God (Eshwar/Allah); does not think that knowledge about them should also be Divine. One of the reasons for it is that the wrong knowledge (Avidya) that creation is illusion (Mithya). Do we have to get convinced of the truth from illusion? Of course not, the only way we can know truth, can know only through True Knowledge, which is Veda, which is to be heard (Shruti), which came (Agama) and which is Amnyaya. It is said that that is the reason makes the one who denies Vedas (knowledge) becomes atheist! So, the thought that Vedas are created by human (Paurusheya) itself is the denial of God (Eshwar/Allah). That itself is the reason why Vedas, in its original form (Moola Swaroopa), becomes The Ultimate Reference (Paramma Pramaana). Human interference is impossible... in original form. When Godly/divine creations like air, water, earth, etc. are said not get polluted in their original form; it doesn’t imply that air, water, etc. which are available to us now are pure or fully impure.”
- Late (Acharya) Narendra Bhooshan

This is an independent translation of wring of late (Acharya) Narendra Bhooshan (greatest Vedic scholar known to me) in Arshanadam the only Vedic-Philosophical magazine in Malayalam, started by him in 1970. As it is very difficult to translate certain Vedic words to English, I am unable to convey the full, detailed and complete meaning for which I ask forgiveness to all. For any mistakes, errors, misinterpretations, etc. are fully mine. Any virtue or goodness in this article, I owe it fully to Acharyaji, who has shown me the right path of my spiritual journey two and half decades before, through Arshanadam and his books. I consider him as my spiritual Guru, though I personally met him only once in 2009. I am trying to pay tribute to this great yet very simple down to earth person, by doing something so that true message of Vedas is conveyed to the world.
 - Vijay Kumar Menon

നരേന്ദ്രഭൂഷണ്‍ രചനകൾ - 1

മനുഷ്യജീവിതത്തിലെ പരമമായ പുണ്യം അറിവിന്റെ ഉറവ കൂടി ഈശ്വരനില്‍ നിന്നാണ് എന്ന ബോധ്യമാണ്. സൂര്യനും ചന്ദ്രനും ഭൂമിയും മനുഷ്യശരീരവും എല്ലാം ഈശ്വരീയസൃഷ്ടിയാണ് എന്നു കരുതുന്നവർ പോലും അവയക്കുറിച്ചുള്ള അറിവും ഈശ്വരീയമാകണം എന്നു ചിന്തിക്കുന്നില്ല. അതിനു കാരണം സൃഷ്ടി മിഥ്യയാണ് എന്ന അജ്ഞാനമാണ്. സത്യത്തെ ബോധിപ്പിക്കേണ്ടത് മിഥ്യയില്‍ നിന്നോ? തരമില്ല, സത്യത്തെ സത്യമാകുന്ന ജ്ഞാനത്താല്‍ വേദമാകുന്ന ശ്രുതിയാകുന്ന ആഗ...മം ആകുന്ന ആമ്നായത്തിലൂടെ മാത്രമേ അറിയുക തരമുള്ളൂ. വേദത്തെ, ജ്ഞാനത്തെ നിഷേധിക്കുന്നവന്‍ നാസ്തികനാകുന്നതും അതിനാലാണത്രേ! അതിനാല്‍ ഈശ്വരനിഷേധം തന്നെയാണ് വേദം പൗരുഷേയമാണ് എന്ന ചിന്ത. അതിന്റെ മൂലസ്വരൂപത്തിൽ വേദം പരമപ്രമാണമാകുന്നതും അതുകൊണ്ടുതന്നെയാണ്. മൂലസ്വരൂപത്തിൽ മനുഷ്യന്റെ കൈകടത്തലുകള്‍ അതിലുണ്ടാവുക തരമല്ല. ഈശ്വരീയസൃഷ്ടിയായ വായു ജല പൃഥ്വിവ്യാദികൾ അതിന്റെ മൂലസ്വരൂപത്തില്‍ മലിനപ്പെടുന്നില്ല എന്നതിനര്ത്ഥം ഇന്നു നമുക്ക് ലഭ്യമായ വായുവും ജലവുമെല്ലാം ശുദ്ധമാണെന്നോ പൂര്ണ്ക്മായും അശുദ്ധമാണെന്നോ അല്ല.
(സ്വ. നരേന്ദ്രഭൂഷണ്‍)

വൈദികസാഹിത്യം എന്നാല്‍ എന്താണ്? - എന്‍.. വേദപ്രകാശ്

വൈദികസാഹിത്യം എന്നാല്‍ എന്താണ്? എന്തുകൊണ്ട് അള്ളോപനിഷത്തും ഭവിഷ്യപുരാണവും ഭാഗവതവും മറ്റും വൈദികസാഹിത്യത്തില്‍ ആധുനികകാല ഋഷിമാര്‍ ഉള്‍പ്പെടുത്തുന്നില്ല? ബ്രഹ്മാമുതല്‍ ജൈമിനിവരെയാണ് പ്രാചീനഋഷിപരമ്പര, അതിനുശേഷം ഉണ്ടായിരിക്കു്ന ആചാര്യപരമ്പരയില്‍ പതഞ്ജലിക്കും പാണിനിക്കും ശ്രീമദ് ശങ്കരാചാര്യസ്വാമികള്‍ക്കും വരെ വൈദികസാഹിത്യവുമായി മാത്രമേ ബന്ധമുണ്ടായിരുന്നുള്ളൂ, അവരാരും തന്നെ ഈ പുരാണങ്ങളെ അംഗീകരിച്ചിരുന്ന...തായി കാണുന്നില്ല. ഇവരുടെ കാലത്തിനും ശേഷം ഭാരത്തിലിണ്ടായ മുസ്ലീം ആക്രമണത്താല്‍ ആവിര്‍ഭവിച്ച ജനമുന്നേറ്റമായിരുന്നു ഭക്തിപ്രസ്ഥാനം. ആ ഭക്തിപ്രസ്ഥനം കണ്ടെത്തിയ മാര്‍ഗമാണ് പൗരാണിക രീതികളെല്ലാം. അത് ഹൈന്ദവധര്മ്മത്തെ സംരക്ഷിച്ചുനിര്‍ത്തു്ന്നതില്‍ വലിയ വിജയം കണ്ടു. പതിനഞ്ചാം നൂറ്റാണ്ടോടുകൂടി അത് ഹൈന്ദവധര്‍മത്തെ പൗരാണികധര്മമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ആ പൗരാണികതയുടെ അന്ത്യം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ നവേഥാനം ലക്ഷ്യമാക്കിയെങ്കിലും അതില്‍ പൂര്‍ണമായും വിജയിക്കാന്‍ നവോഥാനത്താല്‍ കഴിഞ്ഞില്ല. അതിനുള്ള കാരണം ബൃഹത്താണ്. വൈദിക സാഹിത്യത്തെ ജനങ്ങളിലെത്തിക്കുക സത്യത്തെ ജനങ്ങളിലെത്തിക്കുക എന്നത് മാത്രമാണ് ഇനി കരണീയം. അത് പ്രയാസമേറിയകാര്യം തന്നെയാണ്. കാരണം മറ്റുള്ളവരുടെ അടിത്തറയിളക്കുന്നത് രസമുള്ള കാര്യവും സ്വന്തം അടിത്തറ മറ്റിപ്രതിഷ്ഠിക്കുകയെന്നത് ആത്മവേദനയുണ്ടാക്കുന്ന വിഷയവുമാണ്. ഉള്ളത് ന്ഷ്ടപ്പെടുത്തുന്നത് എത്ര കരുത്തുറ്റ മറ്റൊന്നിനു വേണ്ടിയുള്ളതിനായി ആവും മ്പോളും അതില്‍ സംശയവും ഉദാസീനതയും പ്രതിഫലിക്കും... കാലം നമ്മില്‍ അത് ആവ്ശ്യപ്പെട്ടാല്‍ക്കൂടിയും... എന്നാല്‍ അത് അനിവാര്യമാകുന്ന ഘട്ടത്തില്‍ മറ്റുമാര്‍ഗ്ഗങ്ങളില്ലാതെ നാം സത്യാര്‍ഥങ്ങളെ പ്രകാശിപ്പിക്കുകതന്നെചെയ്യും...
എന്‍.. വേദപ്രകാശ്.

Thursday, August 01, 2013

WHO WAS THE GREAT DAYANANDA........N. Vedaprakash


WHO WAS THE GREAT DAYANANDA........

1.    Swami Dayanand, Yug Pravartak / Yug Drashta, Founder of Arya Samaj, rebuilt the entire Indian nation & HINDU Society in a NEW Mould where every Hindu & Arya had to believe firmly that this country “BHARAT” is their own land & No person of FOREIGN BIRTH could ever become HEAD of its affairs in any way.

2.    He believed & proved that in our Vedas there was NO SUCH thing as UNTOUCHABILITY. He & through his Arya Samaj succeeded in launching a Great movement against UNTOUCHABILITY which was followed up & taken up by Gandhiji & Congress in a BIG way during our Freedom struggle & post-independence.

3.    Child Marriages: In Maharishi Dayanand’s days, the child marriages were a very common factor. Maharishi Dayanand & his Arya Samaj propagated against this curse from our Hindu Society. Even now, it is prevalent in certain regions & amongst backward Hindus.

4.    Maharishi Dayanand & its Arya Samaj launched yet another related curse of Hindu Society, namely, marrying more than one wife or POLYGAMY: Arya Samaj through “Magic Lantern” Arya Pracharaks who travelled widely deep into the villages & towns successfully removed this evil from our Hindu society. (Subsequently, it was lawfully abolished under Hindu Code bill).Still there are examples of this curse of POLYGAMY amongst our Hindus, which is spreading like a menace which requires to be controlled at all levels, specially our Politicians & Affluent class require some Ved Prachar for it.

5.    Arya Samaj successfully fought with the orthodox Brahmin Community & established that there was No example in the Vedas to worship the idol as God is OMNIPOTENT, OMNI_PRESENT & FORMLESS, once it is omnipresent, it cannot be confined under lock & key any where NOR even in their so called Temples which have become Nothing more that “Religious shops ” for the pundits.

6.    Dayanand preached & pleaded with the Orthodox Hindu Community to return to Vedas in true sense & to follow its dictates. He organized to obtain the Original Vedas from Germany & translated them in simple Sanskrit & Hindi along with his famous Book, “RIGVED BHASHYA”, “SOLAH SANSKARS”, etc.

7.    Swami Dayanand propagated that all people are born equal & No one is Brahmin, Vaishya, Kshathriya or Shudra by birth, but these are according to the profession one chooses and each of these sects are complimentary to each other & None is superior or inferior to the other.

8.    Dayanand infused a thought amongst our Hindu Society that the West has NOT contributed anything towards the emancipation of our Country’s welfare, rather the West owe to us for everything, every progress which they unjustifiably claim of theirs, including the invention of “ZERO”.

9.    Dayanand strongly believed in a National Religion, based on INTENSE DEDICATED, TRUE, SELFLESS, FEARLESS NATIONALISM, a thought which he propagated amongst all the Hindus of India, preparing for Self-Rule & Freedom, based on equality ; its details are enshrined in “SATYARTH PRAKSH” by Maharishi Dayanand Saraswati. This was his life’s greatest mission

10.  Brought about widows re-marriages amongst the Hindus.

11.  Pleaded & stopped the most barbaric & most orthodox “Sati- Pratha” amongst the Hindus of our country.

12.  Dayanand & Its Arya Samaj hit hard on the Blind faiths of Hindu Society & awakened them of these fake/ false Blind faiths which were spread amongst Hindu Society falsely by various orthodox Hindu organizations.

13.  Shuddhi Prachaar of Dayanand Saraswati & Arya Samaj was & still the Greatest contribution to Hindu Society, thereby bringing back our brothers & sisters whom we had lost to other religions owing to our orthodox beliefs.

14.  Spread of education to all irrespective of one being a boy or girl, of being a Brahmin or of other so called castes. Dayanand & its Arya Samaj played its greatest role in starting women’s Education everywhere in India & to everyone irrespective of Caste, Creed, Sex, etc.

15.  In the field of Education again Maharishi Dayanand played its greatest role in strengthening Hindu Society.

16.  Dayanand’s Arya Samaj opened its First Orphanage in Firozepore, followed by a chain of Orphanages all over the country so that our orphans may not adopt other religions like Islam or Christianity.

17.  In the same way, Dayanand’s Arya Samaj opened Homes for the widows & Destitute women to accommodate, train them in some useful profession & to get them married to suitable partners in course.

18.  Dayanand / Arya Samaj succeeded in removing the Pardha System from our Hindu Society and Brought Hindu women at par with men-folk.

19.  Dayanand launched a movement successfully that studying of Sanskrit, Vedas & Upanishads is NOT restricted to Brahmins alone but every caste had equal Rights to study these including women-folk.

20.   Dayanand & its Arya Samaj gave Rights to wear Yagopaveet to every Hindu irrespective of one’s birth.

21.  In those days, any Hindu Travellers overseas, had to undergo penance & give away a lot of gifts to Orthodox Brahmins for allowing them to re-admit to Hindu Dharma, but Dayanand got rid of such ills from Orthodox Hindu Society.

22.  Maharishi Dayanand Saraswati, first time, told the Hindu Society the difference of the meaning of good Governance & “own Independent Rule” & instigated people to demand self/own independent rule & to throw away the foreign yoke of slavery of the Britrishers. Maharishi Dayanand was the First Indian who announced for the FIRST Time that Bharatvarsh is only of Bharatvasies & we should have our own Self Independent Rule.

23.  Maharishi Dayanand & its Arya Samaj emphasized on Swadeshi & patronizing of Swadeshi Products only amongst all the Hindu Community.

24.   If HINDI remained the main stay of our freedom struggle, it was because of Maharishi Dayanand, even today, Dayanand’s Arya Samaj can take this credit for the Promotion of Hindi as a National language all over the country.

25.  Dayanand & its Arya Samaj gave to Hindu Orthodox Society, great thinkers, National Leaders & Revolutionaries like: Lala Lajpat Rai, Lokmanya Bal Gangadhar Tilak, Bipin Chandra Pal, Shri Arvind Ghosh, Bhai Parmanand, Bhai Shyamji Krishna Verma, Bhagat Singh, Ram Prasad Bismil, Bhai Bal Mukund, Madanlal Dhingra, Madan Mohan Malviya, Swami Shraddhanand & Pandit Lekhram & others as well as Most of the revolutionaries, who defacto brought about our Independence.

26.  Dayanand & Arya Samaj always believe that begging is a worst thing, it is never liked by any one, rather it demoralizes the beggar, hence Dayanand insisted the Hindu Society as a whole to stand on its own feet, on its own good deeds & to come forward to sacrifice one’s life for the Nation .

27.  Hindu Women have to pay back to Swami Dayanand Saraswati the Greatest, if he had NOT come forward to improve their Social Rights, rights to educate themselves, right to read Vedas, Upanishads, Remarriages, equal rights as per men’s, abolition of Dowry system, equal opportunity to select their partners, etc. The Indian women could never have attained their emancipation & would have remained as backward as Muslim women of the world.
Prepared by N. Vedaprakash, Vedic scholar & son of late (Acharya) Narendra Bhooshan, the greatest Vedic scholar of all times, dedicated his life for spreading Vedas to all.